Tuesday, October 1, 2013

അമേരിക്ക തകർന്നെന്നോ

അമേരിക്കയിൽ സാമ്പത്തിക അടിയന്തിരാവസ്ഥ , സാമ്പത്തിക സ്ഥിതി അപകടത്തിൽ എന്നൊക്കെ വലിയതോതിൽചർച്ച ചെയ്യപ്പെടുന്നത് കണ്ടപ്പോഴാണ് അതിന്റെ നിജസ്ഥിതി നിങ്ങല്കും പറഞ്ഞു തരാമെന്ന് അമ്മച്ചി വിചാരിച്ചത്.

 മുകളിൽ  പറയുന്ന മാതിരി ഒരു പ്രശ്നവും ഇവിടെ ഇല്ലെന്നും അമേരിക്കൻ സാമ്പത്തിക സ്ഥിതി സുസ്ഥിരമാനെന്നും ആദ്യം തന്നെ പറയട്ടെ. ഇപ്പോൾ ഗവണ്മെന്റ് ഓഫീസുകൾ താല്കാലികമായി പ്രവര്ത്തനം നിരത്തി വയ്ക്കുക മാത്രമാണ് ഉണ്ടായതു. അത് എന്ത് കൊണ്ടാണെന്ന് ഞാൻ വിശദമായി പറഞ്ഞു തരാം. പ്രസിഡന്റ്‌ ബരാക് ഒബാമ കൊണ്ടുവന്ന മെഡിക്കൽ ബിൽ  കോണ്‍ഗ്രസ്‌ എതിര്ക്കുന്നത് കൊണ്ടും അതിന്റെ ഭാഗമായും ഫലമായും  പുതിയ ബജറ്റ് പാസകഞ്ഞതിനാൽ ഫെടെരൽ ഫണ്ട്‌ തടസ്സപ്പെട്ടതാണ് ഈ പ്രതി സന്തിക്ക് കാരണം. അപ്പോൾ സംശയം എന്ത് കൊണ്ട് റിപ്പബ്ലിക്കൻസ് ബില്ലിനെ  എതിര്ക്കുന്നു എന്നല്ലേ. അതിനു മുൻപ് ഇവിടുത്തെ ഇപ്പോഴുള്ള ആരോഗ്യ രംഗത്തെ കുറിച്ച് അറിയണം . 

ഇവിടുത്തെ ആരോഗ്യ മേഖല മുക്കാലും പ്രൈവറ്റ് സെക്ടരിന്റെ പിടിയിലാണ്. ഒരു ക്യാപിറ്റലിസ്റ്റ്      രാജ്യത്തെ സംബധിച്ച് അതിൽ തെറ്റ് പറയാനും പറ്റില്ല . എന്നിരുന്നാൽ തന്നെയും ഒരു ശരാശരി അമേരികാക്കാരന് താങ്ങാവുന്നതിലും അപ്പുറമാണ് ഇൻഷുറൻസ് പ്രീമിയം.നിലവിലുള്ള അസുഖങ്ങൾ ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടില്ല . മാത്രവുമല്ല 21  വയസ്സ് കഴിഞ്ഞാൽ   മക്കൾ പോലും ഗ്രൂപ്പ്‌ ഫാമിലി ഇൻഷുറൻസ് നിന്നും പുറത്താവും. ഹൈ പൈഡ് ജോബ്സിനോഴികെ മറ്റൊന്നിനും പല കമ്പനികളും  ഇൻഷുറൻസ് പരിരക്ഷ കൊടുക്കാറില്ല. 

ഇനി അധിക പ്രിമിയം  മുടക്കി ഇൻഷുറൻസ് എടുത്തൽ പോലും പല അസുഖങ്ങളും ഇന്ശുരൻസ് പരിധിയിൽ പെടില്ല . സാധാരണ പനിയോ  ജലദോഷമോ അല്ലാതെ എന്ത് വന്നാലും ചിലവിന്റെ ഒരു വലിയ ഭാഗം നമ്മൾ തന്നെ വഹിക്കെണ്ടാതായി വരും. ഒരു ഉദാഹരണം  പറയാം , കഴിഞ്ഞ വര്ഷം അമ്മച്ചിയുടെ ഒരു പല്ല് വൃത്തിയാക്കാനും ഫിൽ ചെയ്യാനുമായി ഇൻഷുരൻസ്  കഴിഞ്ഞിട്ട് ഏതാണ്ട് 3000 ഡോളർ കൈയ്യിൽ നിന്നും ചിലവായി. ശരാശരി വരുമാനകരിൽ അധികവും ഇന്ശുരന്സിനു പുറത്താണ്. പലപ്പോഴും ഓവർ ദ  കൌണ്ടെർ  മരുന്ന് കഴിച്ചു അഡ്ജസ്റ്റ്  ചെയ്യും. 

ഇതിനൊരു ആശ്വാസം എന്നാ നിലയിലാണ് ഒബാമ സർക്കാർ  പുതിയ മെഡിക്കൽ ബിൽ  കൊണ്ട് വന്നത്. അത് പ്രകാരം കുറഞ്ഞ ചിലവിൽ ഇന്സുരന്സിൽ ചേരാം. നിലവിലുള്ള അസുഖങ്ങൾ ഇതിനു തടസ്സം ആവില്ല . മാത്രവുമല്ല 26  വയസ്സ് വരെ മക്കള്കും പങ്കാളികളാകാം . വേറെയും ഒട്ടനവധി  ആനുകൂല്യങ്ങൾ ഉള്പ്പെടുനുണ്ട്. പുതിയ നിയമപ്രകാരം അന്പതിലധികൾ ഫുൾ ടൈം ജീവനക്കാർ ഉള്ള കമ്പനികൾ അവരുടെ ജീവനക്കാര്ക്കു നിര്ബന്ധമായും ഇന്ഷുറന്സ് എടുത്തിരിക്കണം. സ്വാഭാവികമായും കമ്പനികൾ ഈ അധിക ഭാരം സഹിക്കാൻ തയ്യാറായില്ല. അപ്പോൾ എന്താണ് സംബവിച്ചതെന്നാൽ കമ്പനികൾ ഫുൾ ടൈം ജോബ്സ് കുറച്ചു  അധികം പാർട്ട്‌ ടൈം ജോബ്സ് ആകി. അത് തൊഴിലാളികളെ കാര്യമായി ബാധിച്ചു. 

മറ്റൊരു വിഷയം എന്താണെന്നാൽ ഒരു ക്യപിട്ടളിസ്റ്റ് രാജ്യത്തെ സംഭവിച്ചിടത്തോളം പ്രൈവറ്റ് സെക്ടറിൽ ഗോവെര്മെന്റ്റ് ഇടപെടല അഭിലഷനനീയമല്ല. ഒരിക്കൽ അനുവദിച്ചാൽ മറ്റു രംഗങ്ങളിലും ഇത് ഉണ്ടാവും എന്നത് കൊണ്ട് കമ്പനികൾ ഇതിനെ ശക്തമായി എതിര്ക്കുന്നു.  ഭരണപക്ഷത്തിന്റെ  നടപടികളെ എതിര്ക്കുനത് എല്ലായിടത്തെയും പോലെ ഇവിടെയും പ്രതിപക്ഷതിനെ ജോലിയാണ്. പക്ഷെ നമ്മുടെ നാട്ടിലെ പോലെ പൊതുമുതൽ നശിപ്പിചിട്ടല്ല എന്ന് മാത്രം. ടെമൊക്രടിക്  പാര്ടിയുടെ വാല്യൂ ഇതോടെ ഉയരും എന്നതിനാൽ റിപ്പബ്ലിക് പാര്ടി ഇതിനെ ശക്തമായി എതിര്ക്കുകകയും കോണ്‍ഗ്രസിന്റെ പ്രവർത്തനങ്ങൾ  തടസ്സപ്പെടുത്തുകയും ചെയ്യുന്നു. 

കോണ്‍ഗ്രസിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ബട്ജെറ്റ് പാസ്സാവുകയും ചെയ്യാത്തതിനാൽ ഫണ്ട്‌  ഫ്ലോ താല്ക്കാലികമായി നിര്ത്തി  വച്ചിരിക്കുകയാണ്. അത് കൊണ്ടാണ് ഫെടെരൽ സ്ഥാപനങ്ങൾ അടച്ചത്. ഇതുമായി അമേരിക്കയുടെ സാമ്പത്തിക സ്ഥിതിക്ക് ഒരു ബന്ധവും ഇല്ല എന്ന് വ്യക്തമാണ്‌ .

നിങ്ങള്ക്ക് ഇത് എത്രത്തോളം മനസിലായി എന്ന് അമ്മച്ചിക്കറിയില്ല.  അമേരിക്ക തകര്നിട്ടില്ല  എന്നെങ്കിലും  മനസിലായാൽ നന്ന്. 


PS : ഇതിൽ പറയുന്ന കാര്യങ്ങൾ എന്റെ വീക്ഷണവും അഭിപ്രായവും മാത്രമാണെന്നും ഇതിനു പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്നും ഇവിടെ പ്രസ്താവിച്ചു കൊള്ളുന്നു.