അമ്മച്ചിക്ക് ഇന്ന് പറയാനുള്ളത് മലയാളീ ഹൗസിനെ കുറിച്ചാണ്. ശനിയാഴ്ച ശ്രീകന്ദൻ നായരുടെ ഷോ കണ്ടാരുന്നു. എനിക്കാ കൊച്ചനെ വല്യ ഇഷ്ടമാ കുതിരക്കു വെടി കൊണ്ട പോലത്തെ തുള്ളലും , ഉരുളക്കു ഉപ്പേരി പോലത്തെ വർത്തമാനവും, ഒരു സംഭവം തന്നെ. പറഞ്ഞു വന്നത് മലയാളീ ഹൗസിനെ കുറിച്ചല്ലേ, ആ പരിപാടി തീർന്നല്ലോ ന്ന് കരുതി സമാധാനിച്ചിരിക്കുവയിരുന്നു. എന്തൊക്കെ ആഭാസങ്ങള കാട്ടിക്കുട്ടിയെ , എന്നിട്ട് അതിനെ ന്യായീകരിക്കുന്നത് കാണുമ്പോൾ , ചാനകത്തെ മുക്കിയ ചുലോണ്ട് നല്ല പെട പെടക്കനാ തോന്നണത്.
ആദ്യം അടിക്കേണ്ടതു ആ മണ്ടരര് രാഹുലിനെ ആണ്. ഇപ്പൊ എന്താ അവന്റെ ഒച്ചേം വർത്താനോം. ആ മലയാളി ഹൌസിൽ ആയിരുന്നപ്പോ വായേം പൂട്ടി റോസിന്റെ പിന്നാലെ നായയെ പോലെ മണപ്പിച്ചു നടക്കുആരുന്നില്ലേ. തിങ്കളിന്റെ വായെന്നു പുളിച്ച തെറി കേക്കുമ്പം അമൃത് കിട്ടിയ സന്തോഷം ആയിരുന്നല്ലോ. ഇപ്പൊ വന്നിരിക്കുന്നു മലയാളികളുടെ സധാചാരത്തെ ചോദ്യം ചെയ്തോണ്ട്.
അടുത്ത ഒരു അവതാരം ഉണ്ട് സഞ്ചരിക്കുന്ന എന്സിക്ലോപെഡിയ ജി എസ പ്രദീപ്. .. , വെറും വാചക കസര്ത് അല്ലാതെന്തു ..... പ്രജിമോൻ പറഞ്ഞത് അമ്മച്ചിക്ക് ഇഷ്ടപ്പെട്ടു , അമ്മ മരിക്കാൻ കിടക്കുംബം ഇത്തിര വെള്ളം വേണം എന്ന് പറഞ്ഞാൽ പോലും തുടങ്ങും, അവന്റെ ഒടുക്കത്തെ കഥാപ്രസംഗം. വീട് കടത്തിലായിട്ടും അവൻ ഒരു ലക്ഷം രൂപ ദാനം ചയ്തു പോലും. 80 ലക്ഷം രൂപ കടത്തിലയെന്റെ കാരണം എന്താ മോനെ ? പച്ചയായി ജീവിക്കുവരുന്നു പോലും . നിന്നെയൊക്കെ പച്ചക്ക് കത്തിക്കണം .
സ്നേഹ മോളെ ആദ്യം കണ്ടപ്പം അമ്മച്ചി വിചാരിച്ചു , നല്ല കുടുമ്പത്തി പിറന്ന കൊച്ചനെന്നു . പിന്നല്ലേ മനസിലായത് അവളാണ് കുടുംബം കലക്കി. അവടെ കെട്ടിയോനും വീട്ടുകര്ക്കും മലയാളം അറിയാത്തത് എന്ത് കൊണ്ടും നന്നായി. അല്ലേല എന്നേ വീട്ടിന്നു ചവിട്ടി പുറത്താക്കിയേനെ.
പിന്നെ തിങ്കലെന്നു പറയുന്നത് , അമ്മച്ചി ഈ ജീവിതത്തിൽ കണ്ടിട്ടില്ല ഈ ജാതി സാധനത്തിനെ. കുംഭ ഭരണിക്ക് ജനിച്ചതാനെന്നാ തോന്നുന്നേ.
സിന്ദുജൊയി കൊച്ചെ , കഥയരിയതെയുള്ള ആട്ടം നിരത്. സ്വന്തമായി ഒരു അഭിപ്രയോം ഇല്ല , ഒരു കീ കൊടുത്തു തിരിയുന്ന പാവ തന്നെ. എന്തായാലും മലയാളിത്തം കൈമോശം വന്നിട്ടില്ല.
ഉള്ളത് പറഞ്ഞ റോസിൻ ആരന്നും എന്നതന്നും അമ്മച്ചിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല.
നീന - എരിതീയിൽ എന്നയൊഴിക്കുന്ന സ്വഭാവം
സാഷാ - ലോകം കാണാത്ത ഒരു പൊട്ടിപ്പെന്നു.
ദാല് കൃഷനദാസ് - ഒരു ചാന്തുപൊട്ട്.
സന്ദീപ് - കൊച്ചു കാന്താരി .
സോജാൻ ജോസഫ് - വെട്ടുപോത്തിന്റെ സ്വഭാവം
സന്തോഷ് പണ്ടിട്ടു - തമ്മിൽ ഭേദം തൊമ്മൻ
പരിപാടിയുടെ ഇടയിൽ ജി എസ പ്രദീപ് പറയാനാ കേട്ട് എന്തോ ഒരു കവിത ചെയ്തു, ഉദാത്തമായ സംഭാവനകൾ മലയാളത്തിനു നല്കി എന്നൊക്കെ. ഇ തവണത്തെ കേന്ദ്ര സാഹിത്യ അവര്ട് കിട്ടുന്ന കവിതയല്ലേ. കൊച്ചു പിള്ളേർ ഇതെലും നന്നായി എഴുത്തും . അഹങ്കാരം കൊണ്ട് അന്ധനയിപ്പോയി. മോഹനലാൽ പറഞ്ഞ ഒരു ഡയലോഗ് അമ്മച്ചി പറയട്ടെ ' മോനെ പ്രദീപേ , നീ ഇതോടെ തീര്ന്നു , ഇനി നീയില്ല '
ദയ ഹരി ഇങ്ങനെ ദയയില്ലാതെ പെരുമാരരുതായിരുന്നു. അമ്മച്ചിക്ക് ഒന്നേ ചോദിക്കാനുള്ളു - നിന്റെ വീട്ടിലെ പെണ്ണുങ്ങളെ സംസ്കരമില്ലത്തവരുടെ കൂടെ നൂര് ദിവസം , അല്ല ഒരു ദിവസം താമസിക്കാൻ വിടുമോ ?